പേരാമ്പ്ര: ചെമ്പനോടയിൽ വീട്ടിൽനിന്നു കാട്ടുപന്നിയിറച്ചി പിടികൂടി. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ആർ. റൂബിനു ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ വനപാലകർ നടത്തിയ റെയ്ഡിലാണ് എട്ടു കിലോ ഇറച്ചി കണ്ടെത്തിയത്. ചെമ്പനോട താഴത്തങ്ങാടിക്കു സമീപം താമസിക്കുന്ന വെട്ടിക്കാലായിൽ ജോർജുകുട്ടിയുടെ വീട്ടിൽനിന്നാണ് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ കാട്ടുപന്നിയിറച്ചി പിടികൂടിയത്. കാട്ടുപന്നിയെ കൊന്ന് ഇറച്ചി ഇയാൾ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നു റേഞ്ചർ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമ പ്രകാരം വെട്ടിക്കാലായിൽ ജോർജ്ജ്, വെട്ടിക്കാലായിൽ മാർട്ടിൻ എന്നിവർക്കെതിരെ കേസെടുത്തു. വീടിനുള്ളിൽനിന്ന് ഇറച്ചി എടുത്തു നൽകാമെന്നുപറഞ്ഞ് അകത്തുപോയ പ്രതികൾ കബളിപ്പിച്ചു പിന്നാമ്പുറത്തു കൂടി രക്ഷപ്പെടുകയായിരുന്നെന്നു വനപാലകർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത ഇറച്ചി അടക്കമുള്ള തൊണ്ടി വസ്തുക്കൾ പയ്യോളി കോടതിയിൽ ഹാജരാക്കി. പ്രതികൾക്കായി ഊർജ്ജിത അന്വേഷണം നടക്കുന്നുണ്ട്. ഫോറസ്റ്റ് സെക്ഷൻ ഓഫിസർമാരായ കെ.കെ. ഷാജു, കെ. ദിദീഷ്, കെ.ടി. ലത്തീഫ്, ബീറ്റ് ഓഫിസർമാരായ ഇ.കെ. ശ്രീലേഷ്കുമാർ, എം. ദേവാനന്ദൻ, കെ.കെ. അമ്മദ്, വാച്ചർമാരായ ബാലൻ, രവീന്ദ്രൻ എന്നിവർ റെയ്ഡിനു നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.