ടീസ്റ്റയെയും ഭർത്താവിനെയും ഗുജറാത്ത് പൊലീസ് ചോദ്യം ചെയ്തു

അഹ്മദാബാദ്: ഫണ്ട് തിരിമറി ആരോപണത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിനെയും ഭർത്താവ് ജാവേദ് ആനന്ദിനെയും ഗുജറാത്ത് പൊലീസ് ചോദ്യം ചെയ്തു. ഇരുവരുടെയും മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സബ്റങ് ട്രസ്റ്റിന് 2010-13 കാലയളവിൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിൽനിന്ന് ലഭിച്ച 1.4 കോടി രൂപ തിരിമറി നടത്തിയെന്ന ആരോപണത്തിൽ അഹ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചാണ് തുടർച്ചയായ ആറുമണിക്കൂർ ചോദ്യം ചെയ്തത്. പൊലീസ് ആവശ്യപ്പെട്ട രേഖകൾ പൊലീസിനുമുമ്പാകെ സമർപ്പിച്ചു. അവശേഷിച്ചവ അടുത്ത ദിവസം നൽകാമെന്നും ഉറപ്പുനൽകി. കഴിഞ്ഞമാസമാണ് ഇരുവർക്കുമെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.