വടകര: അടുത്ത ജന്മം ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ സൂപ്പർ സ്റ്റാറിനെ കുറിച്ചോർത്ത് ലജ്ജിക്കുന്നുവെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ. എഴുത്തുകാർ ചിന്തയുടെ കല കൈകാര്യം ചെയ്യുന്നവരാണ്. അതുകൊണ്ടാണ് എഴുത്തുകാരോട് ഫാഷിസത്തിനെതിരെ പ്രതിരോധം തീർക്കണമെന്ന് പറയുന്നത്. വടകരയിൽ കെ.പി. രാമനുണ്ണിയുടെ 'ചരമവാർഷികം' എന്ന നോവലിെൻറ ഇംഗ്ലീഷ് പരിഭാഷയായ 'ഡെത്ത് ആനിവേഴ്സറി'യും രാമനുണ്ണിയുടെ 'ദൈവത്തിെൻറ പുസ്തക'ത്തിെൻറ നാലാംപതിപ്പും കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമനടന്മാർ പ്രതിരോധം തീർക്കണമെന്ന് ആരും പറയാറില്ല. എഴുത്ത് ഒഴികെയുള്ള കലയുടെ വഴികളെല്ലാം പൂർണമായും കച്ചവടത്തിലെത്തിയിരിക്കുകയാണ്. പുതിയകാലത്ത്, ജീവിതം പഠിപ്പിക്കുന്ന സർവകലാശാലകളാണ് പുസ്തകങ്ങൾ. ദുരിതം പേറി കടൽ കടന്നെത്തുന്ന റോഹിങ്ക്യൻ അഭയാർഥികളെ പട്ടാളത്തെ ഉപയോഗിച്ച് തിരിച്ചോടിക്കുന്നവരെ മനുഷ്യരെന്നു വിളിക്കാമോയെന്ന് സംശയമാണ്. ഇനിയും നാം മനുഷ്യനിലേക്ക് എത്താൻ എത്രയോ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്നും വൈശാഖൻ പറഞ്ഞു. അനുഭവങ്ങളാണ് നമ്മെ മനുഷ്യനാക്കുന്നതെന്നും ഒരാൾക്ക് അനുഭവിക്കാനാവുന്നതിന് പരിമിതികളുണ്ടെന്നും അതേസമയം ഒരു സാഹിത്യസൃഷ്ടി വായിക്കുമ്പോൾ നാം ജീവിതത്തിെൻറ പല തലങ്ങളിലേക്ക് എത്തുകയാണെന്നും ചരമവാർഷികത്തിെൻറ പരിഭാഷ നിർവഹിച്ച 'മാധ്യമം' അസോസിയേറ്റ് എഡിറ്റർ ഡോ. കെ. യാസീൻ അശ്റഫ് പറഞ്ഞു. നഗരസഭ ചെയർമാൻ കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.വി. സജയ് പുസ്തകം പരിചയപ്പെടുത്തി. മിനി കൃഷ്ണൻ, രവി ഡി.സി, പ്രഫ. കടത്തനാട്ട് നാരായണൻ, പ്രഫ. കെ. വീരാൻകുട്ടി, കെ.ടി. ദിനേശ്, പി. ബാലൻ, പി. ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. kzvtk02 കെ.പി. രാമനുണ്ണിയുടെ 'ചരമവാർഷികം' എന്ന നോവലിെൻറ ഇംഗ്ലീഷ് പരിഭാഷ 'ഡെത്ത് ആനിവേഴ്സറി' കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന് നൽകി സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.