വാണിമേൽ: നരിപ്പറ്റ പഞ്ചായത്തിലെ വിലങ്ങാട് തെക്കെ വായാടിൽ തിങ്കളാഴ്ച രാത്രി ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലം റവന്യൂ, വനം വകുപ്പ് അധികൃതര്‍ പരിശോധിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ വ്യാപകമായ കൃഷിനാശം സംഭവിച്ചിരുന്നു. ഒലിക്കല്‍ ജോയി, കാവിപുരയിടത്തില്‍ ജേക്കപ്പ്, കല്ലികുളങ്ങര ജോപ്പൻ, കോമത്ത് മൂസ എന്നിവരുടെ ഒന്നര ഏക്കറോളം കൃഷിഭൂമി ഒലിച്ചുപോയിരുന്നു. നാശനഷ്ടങ്ങളുടെ കണക്ക് റവന്യൂ വകുപ്പ് തിട്ടപ്പെടുത്തി. റിപ്പോര്‍ട്ട് തയാറാക്കാനായി വടകര തഹസില്‍ദാര്‍ പി.കെ. സതീഷ്‌കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. ശിവദാസൻ, വില്ലേജ് ഓഫിസര്‍, കുറ്റ്യാടിയില്‍നിന്നും വിലങ്ങാടുനിന്നുമുള്ള വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.