ചേരാപുരം: കനത്ത മഴയില്‍ വീട് തകര്‍ന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചേരാപുരം അനന്തോത്ത് അബ്ദുൽ കലാം അംഗൻവാടി റോഡിലെ ചാമക്കാലായി നാണുവിെൻറ കൂരയാണ് കഴിഞ്ഞദിവസത്തെ കനത്ത മഴയില്‍ തകര്‍ന്നത്. പുലര്‍ച്ചെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടുകാര്‍ ശബ്ദംകേട്ട് ഉണര്‍ന്ന് വീടിനു പുറത്തിറങ്ങുകയായിരുന്നു. വീടിനായി തറകെട്ടി നാലര വര്‍ഷമായി വീടുവെക്കാന്‍ ആഗ്രഹിച്ച് കഴിയുകയാണ് നാണു. ചെറിയ തോതില്‍ ചുമര്‍ കെട്ടി തെങ്ങിന്‍ തൂണുകളും മറ്റും ഉപയോഗിച്ച് താര്‍പ്പോളിന്‍ വലിച്ചുകെട്ടിയ കൂരയിലാണ് നാണുവും കുടുംബവും താമസിക്കുന്നത്. ഇതാണ് ഇന്നലെ പുലര്‍ച്ചെ തകര്‍ന്നു വീണത്. ഇതോടെ നാണുവിനും കുടുംബത്തിനും അന്തിയുറങ്ങാന്‍ സ്ഥലമില്ലാതായി. പഞ്ചായത്ത് അംഗം മാണിക്കോത്ത് ബഷീര്‍ മാസ്റ്റര്‍ സ്ഥലം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.