ജയസൂര്യയുടെ കായൽ കൈയേറ്റം: വിജിലൻസ് അന്വേഷണം പൂർത്തിയായി

മൂവാറ്റുപുഴ: നടൻ ജയസൂര്യ കായൽ പുറമ്പോക്ക് കൈയേറിയെന്ന കേസിൽ വിജിലൻസ് അന്വേഷണം പൂർത്തിയായി. സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതി 30 ദിവസത്തിനകം റിപ്പോർട്ട് കൈമാറും. ഒന്നര വർഷംമുമ്പ് എറണാകുളം സ്വദേശി ഗിരീഷ് ബാബു നൽകിയ പരാതിയിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടത്. കൊച്ചി കോർപറേഷൻ മുൻ സെക്രട്ടറി, മുൻ അസി. എക്സി. എൻജിനീയർ എൻ.എം. ജോർജ്, ജയസൂര്യ എന്നിവരായിരുന്നു ഒന്നുമുതൽ മൂന്നുവരെ പ്രതികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.