മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ മോഷണംപോയി

ബേപ്പൂർ: മത്സ്യത്തൊഴിലാളികളുടെ ഉപകരണങ്ങൾ മോഷണംപോകുന്നത് പതിവാകുന്നു. ചാലിയത്ത് മത്സ്യബന്ധനത്തിനുശേഷം നിർത്തിയിടുന്ന ഫൈബർ വള്ളങ്ങളിലെ ഉപകരണങ്ങളാണ് വ്യാപകമായി മോഷണം പോകുന്നത്. കഴിഞ്ഞ ദിവസം ആനങ്ങാടി സ്വദേശികളായ കെ.പി. ഉമ്മർ ഹാജി, വി.പി. യൂനുസ്, സി.പി. ഉമ്മർ എന്നിവരുൾപ്പെടെ 40-ഓളം പേർ ഉടമസ്ഥരായ 'ബിലാൽ' വള്ളത്തിൽനിന്ന് 90-ൽ അധികം ചെമ്പ് റിങ്ങുകൾ മോഷണംപോയി. ഇതിന് 70,000- രൂപ വില വരും. ഇതിനുമുമ്പും വള്ളങ്ങളിൽനിന്ന് ഉപകരണങ്ങൾ മോഷണം പോയിട്ടുണ്ട്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ, എൻജിനുകൾ എന്നിവ മോഷണംപോയിട്ടുണ്ടെന്നും ഇത് തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായും മത്സ്യത്തൊഴിലാളികൾ പരാതിപ്പെടുന്നു. മോഷണത്തെക്കുറിച്ച് ബേപ്പൂർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT