ഫറോക്ക്: മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി എം.സി. മായിൻ ഹാജിക്ക് ഫോണിലൂടെ വധഭീഷണി. ഇന്ത്യയിലെ രണ്ട് മൊെബെല്‍ ഫോണുകളിൽനിന്നായി പത്തിലധികം തവണ വധഭീഷണിയുണ്ടായി. അബ്ദുന്നാസർ മഅ്ദനിയെ തീവ്രവാദിയെന്ന് വിളിെച്ചന്ന് പറഞ്ഞാണ് ഭീഷണി വിളി വന്നത്. 10 ദിവസം സമയത്തിനുള്ളിൽ ശരിയാക്കിക്കളയും എന്നിങ്ങനെയായിരുന്നു ഭീഷണി സന്ദേശം. വിളിച്ച ഫോണ്‍ നമ്പറുകള്‍ മായിൻഹാജി സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 9.25നും 10.55നും ഇടയിലാണ് അസഭ്യവും വധഭീഷണിയും മുഴക്കിയ ഫോൺവന്നത്. നല്ലളം പൊലീസില്‍ മായിൻഹാജി നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്.ഐ ബി. കൈലാസ്നാഥിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.