വടകര: അഴിയൂർ ചുങ്കത്തെ ബസ് സ്റ്റോപ്പിൽ ഈരും പേരും പറയാതെ കഴിഞ്ഞ അനാഥന് ഇത്തവണ തണൽ അഗതി മന്ദിരത്തിലാണ് ഓണം. ആരോടുമെന്നും പറയാതെ കഴിച്ചുകൂട്ടിയ ഇദ്ദേഹത്തെ നാട്ടുകാർ 'ബാബുജി' എന്നാണ് വിളിച്ചത്. ഏതുകാലാവസ്ഥയിലും ബസ് സ്റ്റോപ്പിൽ തനിച്ചിരുന്ന് ദുരിതം പേറുന്ന ബാബുജിയുടെ ജീവിതം നേരത്തെ വാർത്തയായതോടെയാണ് എടച്ചേരി തണൽ അഗതിമന്ദിരം ഏറ്റെടുത്തത്. ഇപ്പോൾ പഴയ ബാബുജിയല്ല. പുതിയ മനുഷ്യനായി മാറി. പക്ഷെ, പെരുമാറ്റത്തിൽ ആ പഴയ മൗനം ഇപ്പോഴും തുടരുന്നു. ഇത്തവണ ബക്രീദ്--ഓണം ഒന്നിച്ചുവന്നതോടെ, അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയൂബ് ഉൾപ്പെടെയുള്ളവർ തണലിലെത്തി ഇദ്ദേഹത്തിന് പുതുവസ്ത്രം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.