െഎ.വി. ശശി സിനിമ ജനകീയമാക്കി -മന്ത്രി ടി.പി. രാമകൃഷ്ണൻ കോഴിക്കോട്: ഐ.വി. ശശി മലയാള സിനിമയെ ജനകീയമാക്കിയ കലാകാരനാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. കോഴിക്കോട് പൗരാവലിയുടെ അനുശോചനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആൾക്കൂട്ടത്തെയും സിനിമയെയും സമന്വയിപ്പിച്ച പ്രതിഭയായിരുന്നു ഐ.വി. ശശിയെന്നും അദ്ദേഹം പറഞ്ഞു. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സംവിധായകൻ വി.എം. വിനു അനുശോചന പ്രമേയം അവതരിപ്പിച്ചു. പരീക്ഷണ സിനിമകൾക്ക് തുടക്കമിട്ട ശശി മലയാള സിനിമ അടക്കിവാണു. ശശിയുടെ സിനിമ കണ്ടാണ് സംവിധായകനാവണമെന്ന മോഹം വന്നതെന്നും വിനു പറഞ്ഞു. നിർമാതാവ് പി.വി. ഗംഗാധരൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ.രാഘവൻ എം.പി, പുരുഷൻ കടലുണ്ടി എം.എൽ.എ, ഷാജൂൺ കാര്യാൽ, തേജ് മെർവിൻ, കെ.ടി.സി. അബ്ദുള്ള, വിനോദ് കോവൂർ, ടി.വി. ബാലൻ, എം. രാജൻ, നവാസ് പൂനൂർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.