കൊയിലാണ്ടി: തീരദേശ മേഖലയിൽ പകർച്ചവ്യാധി പടർന്നുപിടിച്ചപ്പോൾ അടിയന്തര നടപടി ആവശ്യപ്പെട്ട് നൽകിയ അപേക്ഷ നിയമസഭ സമിതി പരിഗണനക്കെടുത്തത് നാലു വർഷത്തിനുശേഷം. നഗരസഭ 37-ാം വാർഡ് കൗൺസിലർ വി.പി. ഇബ്രാഹിംകുട്ടി നിയമസഭ സമിതിക്ക് അപേക്ഷ നൽകിയത് 2013 ജൂലൈയിൽ. െഡങ്കിപ്പനി, മലേറിയ എന്നിവ ഹാർബർ പരിസരത്ത് പടർന്നുപിടിച്ച സാഹചര്യത്തിലായിരുന്നു അപേക്ഷ നൽകിയത്. ഈ വിഷയത്തിൽ റിപ്പോർട്ട് നൽകാൻ ഹെൽത്ത് വിഭാഗം െഡപ്യൂട്ടി കമീഷണർ ജില്ല ശുചിത്വമിഷൻ കോഒാഡിനേറ്ററോട് ആവശ്യപ്പെട്ടത് ഈ മാസം 24ന്. ഇൗമാസം 28നകം റിപ്പോർട്ട് നൽകണമെന്നും നിയമസഭ സമിതി ഇൗമാസം 31ന് നിയമസഭ സെക്രേട്ടറിയറ്റ് ഹാളിൽ തെളിവെടുപ്പ് നടത്തുന്നതിനാൽ സമയപരിധി നിർബന്ധമായും പാലിക്കണമെന്ന നിർദേശവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.