കോഴിക്കോട്: നഴ്സുമാരുടെ വേതന വർധന ആശുപത്രി പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണറേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 7775 രൂപയിൽ നിന്ന് 20,000 രൂപയാക്കുകയായിരുന്നു. തന്മൂലം നിരവധി ആശുപത്രികളാണ് പൂട്ടിയത്. മിനിമം വേജസ് ആക്ട് പ്രകാരം ജീവിതസൂചിക, ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയുടെ നടപ്പുചെലവ് കണക്കാക്കിയാണ് വേതനം നിശ്ചയിക്കേണ്ടത്. എന്നാൽ, അങ്ങനെയുള്ള ഒരു മാനദണ്ഡവും പാലിക്കാതെയാണ് ഇപ്പോൾ മിനിമം വേതനം സർക്കാർ നിശ്ചയിച്ചെതന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് ഡോ. സി.എം. അബൂബക്കർ, ഡോ. ഹംസ തയ്യിൽ, ഡോ. നിർമൽ റസാലം, ഡോ. റോയി വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.