തിരൂർ: ബിബിൻ വധക്കേസിലെ അഞ്ചാംപ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കാൻ കോടതി അനുമതി. രണ്ടാഴ്ച മുമ്പാണ് കൃത്യത്തിലും ഗൂഢാലോചനയിലും പങ്കുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൃത്യം നിർവഹിക്കാൻ വരുന്നത് കണ്ടവരാണ് തിരിച്ചറിയാനുള്ളത്. പൊലീസ് അന്വേഷണത്തിലാണ് ഇവരെ കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും തിരിച്ചറിയിൽ പരേഡിന് അനുമതി തേടുകയുമായിരുന്നു. പ്രതിയുടെ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. തിരൂർ മജിസ്ട്രേറ്റാണ് തിരിച്ചറിയൽ പരേഡ് നടത്തുക. തീയതിയും നടപടിക്രമങ്ങളും രഹസ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.