ജനതാദൾ -എസ് യോഗത്തിൽ കൈയാങ്കളി വടകര: ജനതാദൾ -എസ് വടകര ടി.ബി.പരിസരത്ത് ചേർന്ന യോഗത്തിൽ കൈയാങ്കളി. ഞായറാഴ്ച വൈകീട്ട് 7.30 ഓടെയാണ് സംഭവം. പാർട്ടിയുടെ മുതിർന്ന നേതാവ് എം.കെ. പ്രേംനാഥിനെ ൈകയേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. പുറത്തുനിന്നുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കുറച്ചു കാലമായി ജനതാദൾ എസിനകത്ത് അസ്വാരസ്യങ്ങൾ നിലനിൽക്കുകയായിരുന്നുവെന്ന് പറയുന്നു. പ്രേംനാഥിനൊപ്പം പാർട്ടിയിലെത്തിയ നേതാക്കളെയും പ്രവർത്തകരെയും വേണ്ട രീതിയിൽ പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്. എന്നാൽ, കൈയേറ്റത്തെ കുറിച്ച് പ്രതികരിക്കാൻ വടകരയിലെ ജനതാദൾ -എസ് നേതാക്കൾ കൂട്ടാക്കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.