കോഴിക്കോട്: മിനി ബൈപ്പാസ് റോഡിൽ മാങ്കാവ് ജങ്ഷനു സമീപത്തുനിന്ന് നാലു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ഒഡിഷ സ്വദേശി രമേഷ് ചന്ദ്ര ബാരികിനെയാണ് (26) എക്സൈസ് എൻഫോഴ്സ്മെൻറ് ആൻറി നാർകോട്ടിക് സ്പെഷൽ സ്ക്വാഡും എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻെവസ്റ്റിഗേഷൻ ബ്യൂറോയും സംയുക്തമായി നടത്തിയ മിന്നൽ ഒാപറേഷനിൽ പിടികൂടിയത്. ഒഡിഷയിൽനിന്നും വൻതോതിൽ കഞ്ചാവ് കൊണ്ടുവന്ന് വിൽപന നടത്തുന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കിലോക്ക് പതിനായിരം രൂപക്ക് വാങ്ങുന്ന കഞ്ചാവ് ചില്ലറ വിൽപന നടത്തി മുപ്പതിനായിരം രൂപ ലാഭമുണ്ടാക്കുമെന്ന് ഇയാൾ പറഞ്ഞു. പ്രതിയെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതി മുമ്പാകെ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഉണ്ണികൃഷ്ണൻ, എക്സൈസ് ഇൻസ്പെക്ടർ ജിജോ ജയിംസ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ഒ.ബി. ഗണേഷ്, കെ. യൂസഫ്, പ്രിവൻറിവ് ഓഫിസർമാരായ കെ.പി. റഷീദ്, സുനിൽ കുമാർ, ദേവദാസൻ, അബ്ദുൽ ഗഫൂർ, വിനോദ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്. സജു, യോഗേഷ് ചന്ദ്ര, പ്രവീൺ െഎസക്, വിജയൻ, ദീപേഷ്, മനോജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.