ഗെയിൽ: പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് അവസാനിപ്പിക്കണം -ആർ.എം.പി കോഴിക്കോട്: കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഗെയിൽ പൈപ്പ് ലൈൻ പദ്ധതിക്കെതിരെ ജനങ്ങൾ നടത്തുന്ന പ്രക്ഷോഭത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് ആർ.എം.പി സംസ്ഥാന സെക്രട്ടറി എൻ. വേണു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളിലൂടെ പദ്ധതി നടപ്പാക്കുേമ്പാൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ ഗെയിൽ കാറ്റിൽ പറത്തുകയാണ്. നിയമപരമായി ഭൂമി ഏറ്റെടുക്കാതെയാണ് സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും പിന്തുണയിൽ ബലപ്രയോഗത്തിലൂടെ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുന്നത്. ന്യായമായ ആവശ്യമുയർത്തി സമരരംഗത്തെത്തിയ സ്ത്രീകളടക്കമുള്ള ഭൂവുടമകൾക്കെതിരെ ക്രൂരമായ മർദനം അഴിച്ചുവിട്ട പൊലീസിനെതിരെ നടപടിയെടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എൻ. വേണു, കെ.പി. പ്രകാശൻ, കെ.കെ. കുഞ്ഞിക്കണാരൻ, സുധീന്ദ്രൻ, ജംഷീർ നെല്ലിക്കോട് തുടങ്ങിയ നേതാക്കൾ സമര കേന്ദ്രങ്ങൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.