ബേപ്പൂർ: അരക്കിണർ തട്ടാടത്തും കാവ് സ്കൂളിന് സമീപം റോഡരികിൽ മാലിന്യം നിറച്ച മൂന്ന് വലിയ ചാക്കുകൾ കണ്ടെത്തിയത് ഏറെ നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു. കിരണം െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളുടെ ശ്രദ്ധയിൽപെട്ട മാലിന്യ ചാക്കുകൾ അഴിച്ച് പരിശോധിച്ചപ്പോൾ കിട്ടിയ തെളിവുമായി ആളെ കണ്ടെത്തി. അരക്കിണറിലെ റെഡിമെയ്ഡ് േഷാപ്പുടമ പ്രതിയായി. എന്നാൽ താൻ ഇതിന് ഉത്തരവാദിയല്ലെന്നും ജോലിക്കാർ 'ഒപ്പിച്ച' വേലയാണെന്നും ഉടമ പറഞ്ഞെങ്കിലും കൂടിനിന്നവർ സമ്മതിച്ചില്ല. അവസാനം കോർപറേഷൻ അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. സ്ഥലം കൗൺസിലറും മാറാട് പൊലീസും ഇടപെട്ടാണ് നാട്ടുകാരെ ശാന്തരാക്കിയത്. ഒടുവിൽ മാലിന്യം റെഡിമെയ്ഡ് േഷാപ്പുടമ തന്നെ നീക്കം ചെയ്യാൻ സമ്മതിച്ചതോടെയാണ് സംഘർഷാവസ്ഥക്ക് അയവുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.