കോഴിക്കോട്: പനിയും പകർച്ചവ്യാധികളും വ്യാപകമായതോടെ മെഡിക്കൽ കോളജിൽ പ്രത്യേക പനിക്ലിനിക് വ്യാഴാഴ്ച പ്രവർത്തനമാരംഭിച്ചു. രാവിലെ എട്ടുമുതൽ രണ്ടുവരെ ഒ.പിക്കുസമീപവും ഉച്ചക്ക് രണ്ടുമുതൽ രാത്രി എട്ടുവരെ കാഷ്വാലിറ്റിയിലുമാണ് ക്ലിനിക് പ്രവർത്തിക്കുക. ഇതിനായി നഴ്സുമാരുൾെപ്പടെ പുതിയ ജീവനക്കാരെ നിയമിച്ചുകൊണ്ടിരിക്കുന്നുണ്ട്. പനിബാധിതരുടെ എണ്ണം വർധിക്കുന്നതോടെ പ്രത്യേക പനി വാർഡും തുറക്കുമെന്ന് അധികൃതർ പറഞ്ഞു. ഒരാഴ്ചക്കകം പനി വാർഡ് തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസവും ആയിരത്തിലേെറ പേർ ജില്ലയിൽ പനി ബാധിച്ച് ചികിത്സ തേടുന്നുണ്ട്. ഇതിലേറെപ്പേരും ആശ്രയിക്കുന്നത് മെഡിക്കൽ കോളജ് ആശുപത്രിയെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.