രണ്ടുവീടുകൾ തകർന്നു- പോസ്റ്റുകൾ തകർന്ന് വൈദ്യുതി ബന്ധം നിലച്ചു താമരശ്ശേരി: വേനൽമഴയോടൊപ്പം ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെ ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശം. ഏതാനും മിനിറ്റുകൾ മാത്രം വീശിയ കാറ്റ് കട്ടിപ്പാറയിൽ വൻ നാശമാണ് വിതച്ചത്. തെങ്ങ് വീണ് രണ്ടുവീടുകൾ തകർന്നു. ചെമ്പ്രകുണ്ട പെരുമയിൽ ഫാത്തിമയുടെ ഓട് മേഞ്ഞ വീട് പൂർണമായും ചെമ്പ്രകുണ്ട മുഹമ്മദ് വയനിപ്പൊയിലിെൻറ കോൺക്രീറ്റ് വീട് ഭാഗികമായും തകർന്നു. മരങ്ങൾ വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്ന് വൈദ്യുതി വിതരണം താറുമാറായി. ഗതാഗതവും തടസ്സപ്പെട്ടു. തെങ്ങ്, കമുക്, വാഴ, കപ്പ തുടങ്ങിയ വിളകളും നശിച്ചു. മൂത്തോറ്റിക്കൽ, അമരാട്, കട്ടിപ്പാറ അങ്ങാടി, ചെമ്പ്രകുണ്ട, ത്രിവേണി, താഴ്വാരം എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.