സിവിൽ സ്റ്റേഷനിൽ പ്ലാസ്റ്റിക് നിരോധനം കർശനമാക്കും

കോഴിക്കോട്: സിവിൽ സ്റ്റേഷൻ പരിധിയിൽ ഓഫിസുകളിലും ഹോട്ടലുകളിലും ഡിസ്പോസബ്ൾ, പ്ലാസ്റ്റിക് പാത്ര നിരോധനം കർശനമാക്കാൻ ജില്ല കലക്ടർ യു.വി. ജോസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ചില ഹോട്ടലുകളും ചായക്കടകളും ഓഫിസുകളും തീരുമാനം ലംഘിക്കുന്നുവെന്ന് കണ്ടതിനാലാണ് നിരോധനം കർശനമാക്കാനുള്ള തീരുമാനം. പ്ലാസ്റ്റിക് കാരിബാഗുകൾക്ക് ഉൾപ്പെടെ നിരോധനം ജൂലൈ ഒന്നു മുതൽ നടപ്പാക്കും. സിവിൽ സ്റ്റേഷനിലെ ശുചിമുറികളിൽ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തും. ഓരോ നിലകളിലും ജൈവ, അജൈവ മാലിന്യങ്ങൾക്കായി വെവ്വേറെ കുട്ടകൾ സ്ഥാപിക്കും. ജൈവമാലിന്യം ഉപയോഗിച്ച് നിർമിക്കുന്ന ജൈവവളം ഉപയോഗിച്ച് പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ നിർമിക്കാനുള്ള നടപടി സ്വീകരിക്കും. കാൻറീനിലെ മാലിന്യം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കും. ഓഫിസുകളുടെ ശുചിത്വം ഉറപ്പാക്കാൻ ഓഫിസുകൾക്ക് ശുചിത്വനിലവാരത്തിെൻറ അടിസ്ഥാനത്തിൽ േഗ്രഡിങ് നടപ്പാക്കാനും തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.