കോഴിക്കോട്: ജി.എസ്.ടി നിയമം കേറ്ററിങ് മേഖലയെ പിന്നോട്ടടിപ്പിക്കുമെന്നും നിലവിലെ നികുതി 18 ശതമാനത്തിൽനിന്ന് അഞ്ചു ശതമാനമായി കുറക്കണമെന്നും ഒാൾ കേരള കേറ്ററിങ് അസോസിയേഷൻ. പുതിയ നികുതി കാരണം ചെറിയവരുമാനക്കാരായ സാധാരണക്കാർക്ക് കേറ്ററിങ് അപ്രാപ്യമാകുന്ന സ്ഥിതിയാണ്. നിലവിൽ 4000 പേർക്ക് തൊഴിൽ നൽകുന്ന ഇൗ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് ബാദുഷ കടലുണ്ടി, വർക്കിങ് പ്രസിഡൻറ് ടി.കെ. രാധാകൃഷ്ണൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.