കോഴിക്കോട്: ജിഷ്ണു പ്രണോയ് കേസുൾപ്പെടെ പ്രമാദമായ കേസുകൾ അട്ടിമറിക്കാൻ പരസ്യമായി രംഗത്തുവന്ന കോൺഗ്രസ് നേതാവ് കെ. സുധാകരെൻറ പേരിൽ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. പ്രമുഖ കോൺഗ്രസ് നേതാക്കളും ബന്ധുക്കളുമെല്ലാം ചേർന്നതാണ് നെഹ്റു ഗ്രൂപ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ. ഇവരുടെ നേതൃത്വത്തിലുള്ള കോളജ് ക്രൂരവും, നിന്ദ്യവുമായ വിദ്യാർഥി വേട്ടയുടെ കേന്ദ്രമാെണന്ന് ജിഷ്ണുവിെൻറ മരണത്തെ തുടർന്ന് വെളിവാക്കപ്പെട്ടിട്ടുണ്ട്. ഇത്തരം ക്രൂരതകൾക്കെല്ലാം നേതൃത്വം നൽകിയ കോളജ് അധികൃതരെ സംരക്ഷിക്കുന്ന അപഹാസ്യമായ നിലപാടാണ് പ്രമുഖരായ ചില കോൺഗ്രസ് നേതാക്കൾ ആദ്യഘട്ടംമുതൽ സ്വീകരിച്ചത്. ജിഷ്ണു പ്രണോയ് സംഭവത്തിൽ തുടക്കം മുതൽ കോൺഗ്രസ് നേതൃത്വം കൈെക്കാണ്ട വഞ്ചനപരമായ ഇരട്ടത്താപ്പിെൻറ തുടർച്ചയായേ കെ. സുധാകരെൻറ ഇപ്പോഴത്തെ നീക്കത്തെ കാണാനാവൂ. വി.എം. സുധീരനും ചെന്നിത്തലയുമടക്കം നേതാക്കൾ സുധാകരെൻറ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായ നീക്കത്തെ സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്നും സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.