കോഴിക്കോട്: മിഠായിതെരുവിലെ പൂട്ടിക്കിടക്കുന്ന കെ.ടി.ഡി.സി ഹോട്ടലില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അനധികൃതമായി താമസിക്കുന്നതായി ആരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. മിഠായിതെരുവ് നവീകരണവുമായി ബന്ധപ്പെട്ട ജോലിക്ക് കരാറുകാര്‍ കൊണ്ടുവന്ന 70ഓളം തൊഴിലാളികൾ ഇവിടെ താമസിക്കുന്നതായാണ് ആരോപണം. കെട്ടിടത്തിെൻറ ബലക്ഷയവും അപകടാവസ്ഥയും മുന്‍നിര്‍ത്തിയാണ് കെട്ടിടം പൊളിക്കാന്‍ കോര്‍പറേഷന്‍ നടപടി സ്വീകരിച്ചത്. ഏതു നിമിഷവും നിലംപൊത്താവുന്ന കെട്ടിടത്തില്‍ തൊഴിലാളികള്‍ താമസിക്കുന്നത് വലിയ ഭീഷണിയാണെന്ന് കൗൺസിലർമാർ ആരോപിച്ചു. പി. കിഷന്‍ചന്ദ്, പി. ഉഷാദേവി ടീച്ചർ, മുഹമ്മദ് ഷമീൽ, ഒ. ശരണ്യ തുടങ്ങിയ യു.ഡി.എഫ് കൗണ്‍സിലര്‍മാർ സ്ഥലത്തെത്തി. കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിച്ചെങ്കിലും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചര്‍ച്ച അനുവദിക്കാത്തതിനെ തുടർന്നാണ് കിഡ്‌സണ്‍ കോര്‍ണറില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.