കൊടുവള്ളി: കൊടുവള്ളിയിലെ വീടുകളിൽ മോഷണം. ശനിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് സംശയം. കൊടുവള്ളിയിലെ സ്വർണ വ്യാപാരി എം.പി.സി നാസറിെൻറ വീട്ടിൽനിന്ന് ഡയമണ്ട് ആഭരണങ്ങളും 11 പവൻ സ്വർണാഭരണങ്ങളുമാണ് മോഷണം പോയത്. വീടിെൻറ ഒന്നാംനിലയിലെ വാതിലുകൾ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാറയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് കൊണ്ടുപോയത്. ബന്ധുവീട്ടിൽ വിവാഹ ചടങ്ങിന് പങ്കെടുശേഷം രാത്രി പന്ത്രണ്ടരയോടെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം വീട്ടുകാർ അറിയുന്നത്. നരൂക്ക് പട്ടാണി ചാലിൽ കെ.വി. കാദറിെൻറ വീട്ടിൽനിന്ന് 15 പവൻ ആഭരണങ്ങളും രണ്ടായിരം രൂപയുമാണ് മോഷ്ടിച്ചത്. വീടിെൻറ വാതിലുകൾ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ കിടപ്പുമുറികളിലെ അലമാരകളിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് കൊണ്ടുപോയത്. വെള്ളിയാഴ്ച വൈകീട്ട് വാതിലടച്ച് സമീപത്തുള്ള മകെൻറ വീട്ടിലേക്ക് പോയ കാദർ ശനിയാഴ്ച രാവിലെ എേട്ടാടെ തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീട്ടിലെ വസ്തുക്കളെല്ലാം പുറത്തേക്ക് വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇരുവരും കൊടുവള്ളി പൊലീസിൽ പരാതി നൽകി. കരിങ്കമണ്ണ് കുയ്യിൽ കെ.കെ. സുബൈറിെൻറ വീട്ടിൽ ഇതേദിവസം മോഷണശ്രമം നടന്നിരുന്നു. കൊടുവള്ളി എസ്.ഐ പ്രജീഷ്, വടകരയിൽനിന്നെത്തിയ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധൻ കെ. രഞ്ജിത്ത് എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘവും മോഷണങ്ങൾ നടന്ന വിടുകളിലെത്തി പരിശോധന നടത്തി. photo: Kdy-6 മോഷണം നടന്ന കൊടുവള്ളി എം.പി.സി. നാസറിെൻറ വിട്ടിൽ പൊലീസും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിക്കുന്നു Kdy -7 രൂക്ക് പട്ടാണി ചാലിൽ കെ.വി. കാദറിെൻറ വീട്ടിലെ അലമാര മോഷ്ടാക്കൾ തകർത്തനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.