കോഴിക്കോട്: ഇന്ത്യൻ ഫുട്ബാൾ താരം . ക്രസൻറ് ഫുട്ബാൾ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് ആദരിച്ചത്. അക്കാദമിയിലെ കുട്ടി താരങ്ങളുമായി താരം വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ചു. അര ലക്ഷത്തോളം ആരാധകരുടെ മുന്നിൽ കളിക്കാൻ കഴിഞ്ഞത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ലെന്ന് ബ്ലാസ്റ്റേഴ്സിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി വിനീത് പറഞ്ഞു. കളിക്കിടയിൽ ഇത് സത്യമാണോ എന്ന് ഒരുപാട് തവണ ആലോചിട്ടിട്ടുണ്ട്. ചെറിയ പ്രായത്തിേല പരിശീലനം നടത്താനാകുന്നത് ഗുണകരമാണ്. ഇന്ന് കളിക്കാനും പരിശീലിക്കാനും രക്ഷിതാക്കളുടെ പിന്തുണ ലഭിക്കുന്നുണ്ട്. താൻ കളിച്ചു തുടങ്ങിയകാലത്തെ രക്ഷിതാക്കളുടെ സാമ്പത്തികസ്ഥിതി ഒരുപാട് പ്രതിസന്ധികൾ തന്നിട്ടുണ്ടെന്നും വിനീത് പറഞ്ഞു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് വെൽഫെയർ ബോർഡ് സംസ്ഥാന വൈസ് ചെയർമാൻ പി. ബിജു മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ ടി.പി. ദാസൻ വിനീതിനെ പൊന്നാടയണിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി സി.പി. കുഞ്ഞിമുഹമ്മദ്, പ്രസ് ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ എന്നിവർ സംസാരിച്ചു. പി.എം. ഫൈഹാസ് സ്വാഗതവും ഷബീർ നടക്കാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.