കശാപ്പ് നിരോധന ചട്ടം പാര്‍ലമെൻറ് അറിയാതെ ന്യൂഡല്‍ഹി: കന്നുകാലി കശാപ്പ് നിരോധന വിജ്ഞാപനം പാര്‍ലമെൻറിനെ അറിയിക്കാതെയാണെന്ന് വിവരാവകാശ നിയമത്തിലൂടെ വെളിപ്പെടുത്തല്‍. ഹരജിക്കാരിലൊരാളായ സാബു സ്റ്റീഫന്‍ ആണ് ഇക്കാര്യം ലോക്സഭ സെക്രട്ടേറിയറ്റില്‍ നിന്ന് ലഭിച്ച വിവരാവകാശ മറുപടി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വെളിപ്പെടുത്തിയത്. പാര്‍ലമെൻറിെൻറ മേശപ്പുറത്ത് വെച്ചശേഷം മാത്രമേ ചട്ടം വിജ്ഞാപനം ചെയ്യാന്‍ പാടുളളൂവെന്ന് അഡ്വ. വി.കെ. ബിജു ബോധിപ്പിച്ചു. എന്നാല്‍, ജൂലൈ 27ന് ലോക്സഭ സെക്രട്ടേറിയറ്റ് വിവരാവകാശ നിയമ പ്രകാരം നല്കിയ മറുപടിയില്‍ പാര്‍ലമെൻറിന് ഇത് സംബന്ധിച്ച് യാതൊരു വിവരവുമില്ല എന്നാണ് വ്യക്തമാക്കിയത്. സര്‍ക്കാര്‍ പാര്‍ലമെൻറിനെ ബൈപാസ് ചെയ്തിരിക്കുകയാണ്. പാര്ലമെൻറിലുള്ള ജനപ്രതിനിധികളെ അറിയിക്കാതെ 1960ലെ നിയമത്തെ കൊല്ലുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് ബിജു ആരോപിച്ചു. ഈ വാദം അംഗീകരിച്ച ചീഫ് ജസ്റ്റിസ് ചട്ടങ്ങള്‍ പാര്‍ലമെൻറില്‍ വെക്കാനുള്ളതല്ലെന്ന് പറയാന്‍ സര്‍ക്കാറിന് കഴിയില്ലെന്ന് ഓര്‍മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.