കോഴിക്കോട്: താലൂക്ക് സപ്ലൈ ഓഫിസറും റേഷനിങ് ഇൻസ്പെക്ടർമാരും ഒളവണ്ണ പഞ്ചായത്തിലെ പാലാഴിയിൽ നടത്തിയ പരിശോധനയിൽ മുൻഗണന കാർഡിന് അർഹതയില്ലാത്തവരെ കണ്ടെത്തി. നാലുചക്രവാഹനമുള്ളവരും 1000 ചതുരശ്ര അടിയിൽ കൂടുതലുള്ള ഇരുനില വീട് സ്വന്തമായിട്ടുള്ളവരുമായ ഒമ്പത് കുടുംബങ്ങളാണ് സർക്കാർ സൗജന്യമായി നൽകുന്ന മുൻഗണന റേഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. ഇവർക്കെതിരെ ശിക്ഷണ നടപടികൾ സ്വീകരിക്കുന്നതിനായി കലക്ടർക്ക് ശിപാർശ ചെയ്തു. താലൂക്ക് സപ്ലൈ ഓഫിസർ വി.എം. ജയകുമാർ, റേഷനിങ് ഇൻസ്പെക്ടർമാരായ യു.വി. അബ്ദുൽഖാദർ, കെ. സുധീർ, എസ്. ലളിതാഭായ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.