തിരുവമ്പാടി: കൂടരഞ്ഞിയില്‍നിന്ന് സ്ഫോടക വസ്തുക്കളായ ജലാറ്റിന്‍ സ്റ്റിക്കുകളും ഇലക്ട്രിക് ഡിറ്റനേറ്ററുകളുമായി രണ്ടുപേര്‍ പൊലീസ് പിടിയിലായി. കല്‍പിനി മാക്കൂട്ടത്തില്‍ കൃഷണന്‍ കുട്ടി (65), കൂമ്പാറ കൊച്ചുപുരക്കല്‍ വിനീഷ് (38) എന്നിവരെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റു ചെയ്തത്. കൃഷ്ണന്‍ കുട്ടിയുടെ മരുമകന്‍ ജയന്‍ ഒളിവിലാണ്. 25 ജലാറ്റിന്‍ സ്റ്റിക്കുകളും 25 ഇലക്ട്രിക് ഡിറ്റനേറ്ററുകളുമാണ് പിടിച്ചെടുത്തത്. കൃഷ്ണന്‍ കുട്ടിയുടെ വീട്ടില്‍ വില്‍പനക്കായി സൂക്ഷിച്ചതായിരുന്നു സ്ഫോടക വസ്തുക്കള്‍. പാറപൊട്ടിക്കുന്ന ആവശ്യങ്ങള്‍ക്കാണ് ഇവ വില്‍പന നടത്തിയിരുന്നതത്രെ. ശനിയാഴ്ച രാവിലെ തിരുവമ്പാടി എസ്.ഐ എം. സനല്‍ രാജ്, എസ്.ഐ എ.ആര്‍. സുരേന്ദ്രന്‍, എ.എസ്.ഐ എസ്.ആര്‍. സൂരജ്, വുമണ്‍ സി.പി.ഒ വി. ഷിന എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.