കുറ്റ്യാടി: വേളം കാക്കുനിയില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നു സി.പി.എമ്മുകാര്‍ അറസ്റ്റില്‍. ചേരാപുരം കാക്കുനി സ്വദേശികളായ തയ്യുള്ളതില്‍ രജീഷ് (28), മവ്വഞ്ചേരി ജിനീഷ് (26), കേളപ്പന്‍കണ്ടി ഷിനോജ് (28) എന്നിവരെയാണ് കുറ്റ്യാടി സി.ഐ എം.സി. കുഞ്ഞിമോയിന്‍കുട്ടി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 21ന് രാത്രി വടക്കുംകര അജ്മലിനെയാണ് (23) വെട്ടിപ്പരിക്കേല്‍പിച്ചത്. തലക്കും കാലിനും കൈക്കും വെട്ടേറ്റ അജ്മല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ്. അറ്റുവീണ ഇയാളുടെ കൈവിരല്‍ തുന്നിച്ചേര്‍ത്തു. വധശ്രമ കേസില്‍ അറസ്റ്റിലായ മൂവരെയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ പറഞ്ഞു. അജ്മലിനെ വെട്ടിയ സംഭവത്തെ തുടര്‍ന്ന് അന്ന് രാത്രി കാക്കുനിയില്‍ നടന്ന സി.പി.എം-ലീഗ് സംഘര്‍ഷത്തില്‍ ഇരുകക്ഷികളുടെയും എട്ടു വീടുകള്‍ ആക്രമിക്കുകയും ഒരു കാറും കടയും തകര്‍ക്കുകയും ചെയ്തിരുന്നു. ബോംബ്, കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.