കോഴിക്കോട്: മൂന്നു ദിവസത്തെ അവധിത്തലേന്ന് ട്രഷറികളില്‍ ശമ്പളവും പെന്‍ഷനും വിതരണം മുടങ്ങി. ബാങ്കുകള്‍ ആവശ്യത്തിന് പണം നല്‍കാത്തതായിരുന്നു കാരണം. എസ്.ബി.ഐയുടെയും എസ്.ബി.ടിയുടെയും ശാഖകളില്‍നിന്ന് കുറഞ്ഞ പണം മാത്രമാണ് ട്രഷറികള്‍ക്ക് ലഭിച്ചത്. ഇതോടെ ആയിരക്കണക്കിന് പേരാണ് ദുരിതത്തിലായത്. ബാങ്കുകളുടെ കറന്‍സി ചെസ്റ്റുകളില്‍ പണം എത്താതിരുന്നതാണ് ട്രഷറികള്‍ക്കുള്ള പണ വിതരണം മുടങ്ങാന്‍ ഇടയാക്കിയത്. പെന്‍ഷന്‍ വിതരണമാണ് ഏറെ തടസ്സപ്പെട്ടത്. കോഴിക്കോട് ജില്ല ട്രഷറിയിലും താമരശ്ശേരി ജില്ല ട്രഷറിയിലും പണമില്ലാത്തതിനാല്‍ പെന്‍ഷന്‍ വിതരണം നടന്നില്ല. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ല ട്രഷറിക്ക് കീഴിലെ എട്ട് ട്രഷറികള്‍ക്കുമായി 3.4 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും കിട്ടിയത് 1.18 കോടി രൂപ മാത്രമാണ്. എസ്.ബി.ഐ മലാപ്പറമ്പ് കറന്‍സി ചെസ്റ്റില്‍നിന്നാണ് ഇവിടേക്ക് പണം അനുവദിക്കുന്നത്. താമരശ്ശേരി ജില്ല ട്രഷറിക്ക് കീഴിലെ ഒമ്പത് ട്രഷറികളിലേക്ക് മൂന്നു കോടി രൂപയാണ് ആവശ്യപ്പെട്ടത്. ലഭിച്ചത് 1.55 കോടിയും. കൊടുവള്ളി കറന്‍സി ചെസ്റ്റില്‍നിന്നാണ് ഇവിടേക്ക് പണം ലഭിക്കേണ്ടത്. മുക്കം, തൊട്ടില്‍പാലം സബ് ട്രഷറികളിലാണ് ഏറ്റവും കുറച്ച് പണം ലഭിച്ചത്. 30 ലക്ഷം രൂപ ചോദിച്ചിട്ട് 10 ലക്ഷം രൂപയാണ് ഇവിടെ ലഭിച്ചത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ട്രഷറികള്‍ പ്രവര്‍ത്തിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.