കോഴിക്കോട്: കോതി പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചതും അപകടത്തിനിടയാക്കിയ കാര്‍ തകര്‍ത്തതും പ്രദേശത്ത് മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ശനിയാഴ്ച രാത്രി ഒമ്പതോടെ ഉണ്ടായ അപകടത്തിനിടയാക്കിയ ബി.എം.ഡബ്ള്യു കാര്‍ നാട്ടുകാര്‍ അടിച്ചുതകര്‍ക്കുകയും കാറിലുണ്ടായിരുന്നവരെ കൈയേറ്റം ചെയ്യുകയും ചെയ്തു. മരിച്ച സ്ത്രീ ഓടിച്ച സ്കൂട്ടര്‍ ഉള്‍പ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു കാര്‍. അടുത്തിടെ നവീകരിച്ച കോതി പാലത്തിലേക്കുള്ള അനുബന്ധ റോഡില്‍ തെരുവ് വിളക്കുകളില്ലാത്തതും മുന്നറിയിപ്പുകളില്ലാത്തതും അപകടത്തിനിടയാക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. പൊലീസ് സ്ഥലത്തത്തെുമ്പോഴേക്ക് നാട്ടുകാര്‍ കാര്‍ തകര്‍ക്കുകയും കാര്‍ ഓടിച്ചിരുന്നയാളെ കൈയേറ്റംചെയ്യുകയും ചെയ്തു. മൂന്നുപേരാണ് കാറിലുണ്ടായിരുന്നത്. ചെമ്മട്ടം വയലില്‍നിന്ന് പൊലീസ് എത്തിയ ശേഷമാണ് ക്രമസമാധാനം പുന$സ്ഥാപിച്ചത്. ഇതിനിടെ തെരുവ് വിളക്ക് സ്ഥാപിക്കണമെന്നും അപകടം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സംഭവം നടന്നയുടനെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഫ്രാന്‍സിസ് റോഡ് വഴി തിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.