വടകര: മയക്കുമരുന്ന് മാഫിയ വീണ്ടും വടകരയില്‍ സജീവമാകുന്നു. നേരത്തേ ആളൊഴിഞ്ഞ പറമ്പുകളിലും ഇടവഴികളിലും സജീവമായിരുന്ന സംഘം സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെ ഇരകളാക്കി പിടിമുറുക്കുന്നതായാണ് സൂചന. നേരത്തേ ഇത്തരം സംഘങ്ങള്‍ സജീവമായതിനെ തുടര്‍ന്ന് അധികൃതര്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. ഇതിന്‍െറ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പറയുന്നു. താലൂക്ക് വികസന സമിതിയില്‍ വിഷയം ചര്‍ച്ചയായതിനെ തുടര്‍ന്ന് തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപവത്കരിച്ചിരുന്നു. വടകര താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് സുലഭമായി കിട്ടുന്ന സ്ഥിതിയാണിന്ന്. ഇതിനുപുറമെ ബ്രൗണ്‍ഷുഗര്‍ പോലുള്ള മയക്കുമരുന്നുകളും ഉപയോഗിക്കുന്നതായി സൂചനകളുണ്ട്. ആളൊഴിഞ്ഞ കെട്ടിടങ്ങളും ഇടവഴികളും ബസ്സ്റ്റോപ്പുകളും ഇത്തരം സംഘത്തിന്‍െറ ഇടമായി മാറിയിരുന്നു. ചിലയിടങ്ങളില്‍ സ്ത്രീകളെ ഉപയോഗിച്ച് ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്നതായി പറയുന്നു. ഇതിനുപുറമെ കേരളത്തില്‍ നിരോധിക്കപ്പെട്ട പാന്‍ ഉല്‍പന്നങ്ങള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ച വില്‍പന നടത്തുന്നതും പതിവാണ്. മദ്യക്കടത്തിനെക്കാള്‍ ലാഭം കിട്ടുമെന്നതിനാല്‍ ഇതിലേക്ക് മാത്രം ശ്രദ്ധചെലുത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ വടകരയില്‍നിന്ന് നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ യഥേഷ്ടം പിടികൂടിയിട്ടുണ്ട്. നിരോധമുള്ളതിനാല്‍ എത്ര വില പറഞ്ഞാലും ആവശ്യക്കാര്‍ നല്‍കുമത്രെ. ട്രെയിന്‍ വഴിയാണ് ഇത്തരം കടത്ത് നടക്കുന്നത്. മിക്ക കടകളിലും രഹസ്യമായും പരസ്യമായും വില്‍പന സജീവമാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ ആവശ്യക്കാരായുള്ളതിനാലാണ് ഇത്തരം ഉല്‍പന്നങ്ങള്‍ കച്ചവടം ചെയ്യുന്നതെന്ന് ചില കച്ചവടക്കാര്‍ സ്വകാര്യം പറയുന്നു. നാട്ടിലെ വിദ്യാര്‍ഥികള്‍ മുതല്‍ പലരും പാന്‍ മസാലകള്‍ ഉപയോഗിക്കുന്നുണ്ട്. മദ്യനിരോധം വന്ന സാഹചര്യത്തിലാണ് മയക്കുമരുന്ന് വ്യാപാരം സജീവമായത്. മലബാറിലെ മയക്കുമരുന്ന് കോടതി വടകരയിലാണുള്ളത്. അതിനാല്‍, ഇത്തരം കേസുകളില്‍പെട്ട് ശിക്ഷിക്കപ്പെട്ടവരുടെ ജാമ്യാവശ്യാര്‍ഥവും മറ്റും പലഭാഗത്തുനിന്നുള്ള മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവര്‍ വടകരയിലത്തെുക പതിവാണ്. ഇക്കൂട്ടര്‍ വടകരയിലെ സംഘവുമായി കൈകോര്‍ത്ത് മയക്കുമരുന്ന് കച്ചവടം നടത്തുന്നതായാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.