താമരശ്ശേരി പൊതുശ്മശാനം യാഥാര്‍ഥ്യമായി

കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്തില്‍ ആധുനിക രീതിയിലുളള പൊതുശ്മശാനം പ്രവര്‍ത്തന സജ്ജമായി. പഞ്ചായത്തിന്‍െറ കൈവശത്തിലുളള 94 സെന്‍റ് സ്ഥലത്താണ് ശ്മശാനം തയാറാക്കിയത്. താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് കോരങ്ങാട്ടാണ് ശ്മശാനം സ്ഥിതി ചെയ്യുന്നത്. 2012-13 വാര്‍ഷിക പദ്ധതിയില്‍ ആരംഭിച്ച ഈ പ്രോജക്ടിന് 27 ലക്ഷം രൂപ ചെലവായി. സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 10 ലക്ഷം രൂപയും ലഭിച്ചിരുന്നു. ഒരേസമയം രണ്ട് മൃതദേഹങ്ങള്‍ ദഹിപ്പിക്കാനാവശ്യമായ ചൂള, 18 മീറ്റര്‍ ഉയരത്തിലുളള പുകക്കുഴലുകള്‍, ചുറ്റുമതില്‍ എന്നിവയോടു കൂടിയതാണ് ശ്മശാനം. ജില്ലയില്‍ ആദ്യമായാണ് പഞ്ചായത്ത് സ്വന്തമായി പൊതു ശ്മശാനം നിര്‍മിക്കുന്നത്. താമരശ്ശേരി പഞ്ചായത്ത് നിവാസികള്‍ക്ക് പുറമേ പുതുപ്പാടി, ഓമശ്ശേരി, കൊടുവളളി, കിഴക്കോത്ത്, കട്ടിപ്പാറ, ഉണ്ണിക്കുളം എന്നീ പഞ്ചായത്തിലുള്ളവര്‍ക്കും പ്രയോജനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.