കോട്ടയം: ഇരുചക്രവാഹനങ്ങളുടെ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയ ഉത്തരവ് പ്രാബല്യത്തിലായ ഞായറാഴ്ച ജില്ലയിൽ പരിശോധനയും ബോധവത്കരണവുമായി പൊലീസും മോട്ടോര്‍ വാഹനവകുപ്പും. ‘ഉപദേശ’ത്തിനൊപ്പം മോട്ടോർ വാഹനവകുപ്പ് പിഴ ഈടാക്കാനും തുടങ്ങിയതോടെ ആദ്യദിനം കുടുങ്ങിയത് 12 പേർ. മോട്ടോര്‍ വാഹനവകുപ്പിെൻറ രണ്ട് സ്ക്വാഡുകള്‍ നടത്തിയ പരിശോധനയിലാണ് 12 പേര്‍ക്കെതിരെ കേസെടുത്തത്.
ഇവരില്‍നിന്ന് 6,000 രൂപ പിഴ ഈടാക്കി. 15 പേരുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഇവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ നോട്ടീസ് നല്‍കുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. കടുത്തുരുത്തി പൊലീസ് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇവരില്‍നിന്ന് ആയിരം രൂപ പിഴ ഈടാക്കി. 500 രൂപയാണ് പിൻസീറ്റിലും ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവർക്കുള്ള പിഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.