സമവായം പറഞ്ഞ ജോസഫിനെ കേട്ടില്ല; കൈവിട്ട്​​ സഭയും

തൊടുപുഴ: കെ.എം. മാണിയുടെ മരണശേഷം പാർട്ടി ഒന്നായി പോകണമെന്ന സഭ മേലധ്യക്ഷന്മാരുടെ വാക്കുകൾക്ക് ജോസ് കെ. മാണി ചെവികൊടുക്കാതിരുന്നതും പാലായിൽ തിരിച്ചടിയായെന്ന് സൂചന. ഇതാണ് കോൺഗ്രസ്-കേരള കോൺഗ്രസ് കോട്ടകളിൽ പോലും സ്ഥാനാർഥി ജോസ് ടോം പിന്നാക്കം പോകാനിടയാക്കിയതെന്നാണ് വിലയിരുത്തൽ. കോൺഗ്രസിൻെറ ഉന്നത നേതാക്കൾ ക്യാമ്പ് ചെയ്ത് പ്രവർത്തിച്ചിട്ടും ഏശാതെ പോയത് കെ.എം. മാണിയുടെ സഭാബന്ധം കൊണ്ടുനടക്കാൻ ജോസിന് കഴിയാത്തതിനാലാണ്. പി.ജെ. ജോസഫിൻെറ സഭയിലെ സ്വീകാര്യതയും ഘടകമായി. കെ.എം. മാണി പോലും ബഹുമാനിച്ചിരുന്ന പി.ജെ. ജോസഫിനെ അപമാനിക്കുന്ന നിലപാടാണ് ജോസ് വിഭാഗം പലപ്പോഴായി സ്വീകരിച്ചതെന്ന അഭിപ്രായം സഭ നേതൃത്വത്തിനുണ്ട്. 'പ്രതിഛായ'യിലൂടെയും സമ്മേളന വേദിയിലും തനിക്കേറ്റ അപമാനവും തൻെറ പാർലമൻെറ് മോഹം അപവാദപ്രചാരണം നടത്തി തകർത്തതും സഭ നേതൃത്വവുമായി ജോസഫ് പങ്കുവെച്ചിരുന്നു. ജോസഫിന് പാലായിൽ ആളില്ലെന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള പ്രചാരണങ്ങളിൽ വേദനിച്ച ജോസഫ്, ഇക്കാര്യവും കോട്ടയത്തെ നേതാക്കളുമായി ചർച്ച െചയ്തിരുന്നു. പി.ജെ. ജോസഫിനെ പാർട്ടി ചെയർമാനും ജോസ് കെ. മാണിയെ വർക്കിങ് ചെയർമാനുമാക്കി േകരള കോൺഗ്രസിലെ പ്രതിസന്ധി തരണം െചയ്യാൻ സമവായ നീക്കം നടത്തിയ സഭ മേലധ്യക്ഷന്മാർക്ക് നിരാശയായിരുന്നു ഫലം. ഇത്തരത്തിലെ സമവായ ഫോർമുല അംഗീകരിപ്പിച്ചെടുക്കാൻ പാലാ ബിഷപ്പും ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പും മുൻകൈയെടുത്ത് ഇരുവിഭാഗം നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഒത്തുതീർപ്പ് സാധ്യതയുടെ അവസാന മിനിറ്റിൽ ജോസ് കെ. മാണി ഒഴിയുകയായിരുന്നു. ഒരുമിച്ചുപോകണമെന്ന വികാരവും ജോസഫിൻെറ സീനിയോറിറ്റി കണക്കിലെടുക്കാതിരിക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടാണ് സഭ നേതൃത്വം മുന്നോട്ടുവെച്ചത്. മധ്യസ്ഥർ നിർദേശിച്ചതു പ്രകാരം ജോസഫും സി.എഫ്. തോമസുമായി ഒരുമിച്ചിരുന്ന് ചർച്ച നടത്തണ നിർദേശവും ജോസ് കെ. മാണി അവഗണിക്കുകയായിരുന്നു. മാണിയുടെ തട്ടകത്തിൽ ജോസ് കെ. മാണിയുടെ നോമിനി തോറ്റത് പി.ജെ. ജോസഫിന് കേരള കോൺഗ്രസ് രാഷ്ട്രീയത്തിലും മുന്നണിയിലും നേട്ടമായേക്കും. നിലപാടെടുക്കാത്തവരും ചാഞ്ഞുനിൽക്കുന്നവരും ജോസഫ് പക്ഷത്തേക്ക് നീങ്ങാനും ഇതോടെ സാധ്യത തെളിഞ്ഞതായാണ് വിലയിരുത്തൽ. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.