ഭരണങ്ങാനം: അറവക്കുളം-അസീസി-കൂറ്റനാൽകടവ് റോഡ് പൂർണമായി തകർന്നു. അറ്റകുറ്റപ്പണി നടത്തിയിട്ട് 11 വർഷം കഴിഞ്ഞു. റ ോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഓടയില്ലാത്തതിനാൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയിൽ കാൽനടപോലും അസാധ്യമാണ്. അസീസി ധ്യാനകേന്ദ്രത്തിലേക്കും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കും ആളുകൾ പോകുന്നത് ഇതുവഴിയാണ്. അൽഫോൻസാമ്മയുടെ തിരുനാളിന് ഈ റോഡ് ബൈപാസായി ഉപയോഗിക്കാറുണ്ട്. റോഡ് പൊതുമരാമത്ത് വകുപ്പിനു കീഴിലായതിനാൽ പഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിയുന്നുമില്ല. ഓടകൾ നിർമിച്ചും അറ്റകുറ്റപ്പണി നടത്തിയും റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ഭരണങ്ങാനം റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ ബാലകൃഷ്ണൻ കൂടത്തിനാൽ, സെബാസ്റ്റ്യൻ പരപരാകത്ത്, ടോമി കിഴക്കേടത്ത് എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.