കോട്ടയം: ശക്തമായ മഴ തുടരുന്ന കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ . നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. കൂടുതൽ ക്യാമ്പുകളും തുറന്നു. പത്തിലധികം സ്ഥലങ്ങളാണ് നിരീക്ഷണത്തിൽ. ഈരാറ്റുപേട്ട, തലനാട്, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, വാഗമൺ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കൽ, ഏന്തയാർ, മേലുകാവ് പ്രദേശങ്ങളിൽ മഴ ശക്തമാണ്. പാലാ നഗരത്തിലും മൂന്നാനി-അമ്പാറ മേഖലയിലും മീനച്ചിലാർ കരകവിഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ ജാഗ്രത നിർദേശം നൽകി. കിഴക്കൻ മേഖലയിലും അതീവ ജാഗ്രതയിലാണ്. പൊലീസ്-റവന്യൂ ഉദ്യോഗസ്ഥർ സ്ഥിതി വിലയിരുത്തുന്നുണ്ട്. വ്യാഴാഴ്ചയും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. ക്യാമ്പുകളിൽ കഴിയുന്നവരോട് അവിടെ തന്നെ തുടരാനാണ് നിർദേശം. നിലവിൽ 170 ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിലുള്ളത്. 4000ത്തോളം കുട്ടികളടക്കം 23,000േത്താളംപേർ ക്യാമ്പുകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.