P01 DETAILED STORY

ഉരുൾപൊട്ടിയ നെഞ്ചുമായി സുനിൽ മാത്രം ബാക്കി നിലമ്പൂർ: ആ രാത്രിയും പതിവുപോലെയായിരുന്നു കവളപ്പാറ സ്വദേശി സുനിലിന്. വ്യാഴാഴ്ച രാത്രി 7.30 വരെ എല്ലാവരുമുണ്ടായിരുന്നു. എന്നാൽ, 15 മിനിറ്റിനുള്ളിൽ അയാളെ തനിച്ചാക്കി ഉറ്റവരെയെല്ലാം മണ്ണ് കൊണ്ടുപോയി. ഭാര്യ ശാന്തകുമാരി, മകൻ സുജിത്, അച്ഛൻ പാലൻ, അനിയത്തി സുശീല, മക്കളായ കണ്ണൻ, അക്കു, കൊച്ച്, സഹോദരി ഭർത്താവ് പാലൻ എന്നിവരാണ് കൺമുന്നിൽ ഭൂമിക്കടിയിലേക്ക് താണുപോയത്. ഇവരെ മൂന്ന് ദിവസങ്ങൾക്കിപ്പുറവും കണ്ടെത്താനായിട്ടില്ല. തൊട്ടടുത്തുണ്ടായിട്ടും സുനിലിനെ മണ്ണ് കൊണ്ടുപോയില്ല. ഇത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു, ശബ്ദമിടറി. സ്വന്തം വീട്ടിൽ നിന്ന് തൊട്ടടുത്തുള്ള സഹോദരിയുടെ വീട്ടിലേക്ക് ഭാര്യയും മക്കളും പോയ സമയത്താണ് വലിയ ശബ്ദത്തോടെ മണ്ണിടിഞ്ഞുവീണത്. സുനിലിൻെറ വീടിൻെറ പാതിയും സഹോദരിയുടെത് മുഴുവനായും മണ്ണ് കൊണ്ടുപോയി. വീടിനുള്ളിലായിരുന്നതുകൊണ്ടാണ് ബാക്കിയായതെന്ന് സുനിൽ പറഞ്ഞു. നിരവധി വീടുകൾ മണ്ണിനടിയിലുണ്ടെന്നും അതിനുള്ളിലുള്ളവരെ കണ്ടെത്താനാവുമോ എന്നറിയില്ലെന്നും അയാൾ പറഞ്ഞു. ദുരന്തത്തിൽ ബാക്കിയായ അയൽവാസികളുടെ വീട്ടിലാണ് ഈ മനുഷ്യൻ ഏകനായി കഴിയുന്നത്. എന്ത് ചെയ്യണമെന്നോ പറയണമെന്നോ എങ്ങോട്ട് പോകണമെന്നോ കൂലിപ്പണിക്കാരനായ ഈ മനുഷ്യന് ഒരു പിടിയുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.