രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം തട്ടിപ്പ് -മന്ത്രി എം.എം. മണി കുമളി: രാജ്യത്ത് 33 ശതമാനം വനിത സംവരണം നടപ്പാക്കുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ശുദ്ധ തട്ടിപ്പാണെന്ന് മന്ത്രി എം.എം. മണി. പത്തുവർഷം മാതാവും നേതാവും അടയിരുന്ന് ചിതലരിച്ചതാണ് ഇപ്പോൾ നടപ്പാക്കുമെന്ന് പറയുന്നത്. ഇടതു സ്ഥാനാർഥി ജോയ്സ് ജോർജിെൻറ െതരഞ്ഞെടുപ്പ് പ്രചാരണാർഥം കുമളി ടൗണിൽ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ രക്ഷിക്കാൻ മോദിയെ പുറത്താക്കണം. കോൺഗ്രസുകാരൻ ജയിച്ച് പാർലമെൻറിലെത്തിയാൽ 100 കോടി കിട്ടിയാൽ മറുകണ്ടം ചാടും. ഹോളിഡേ ഹോമിൽ നടന്ന കൺവെൻഷന് ശേഷം ടൗണിൽ നടന്ന പൊതുയോഗത്തിൽ ജോയ്സ് ജോർജ്, ഇ.എസ്. ബിജിമോൾ എം.എൽ.എ, വാഴൂർ സോമൻ, ആർ. തിലകൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.