ഏറ്റുമാനൂർ: വനിത കമീഷന്‍ ചെയര്‍പേഴ്സണ്‍ എം.സി. ജോസഫൈന് കാർ അപകടത്തില്‍ പരിക്ക്. കൊല്ലപ്പെട്ട കെവിന്‍ ജോസഫിെൻറ നട്ടാശ്ശേരിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ ഏറ്റുമാനൂര്‍ പട്ടിത്താനത്തായിരുന്നു അപകടം. മതിലിലിടിച്ച് കീഴ്മേല്‍ മറിഞ്ഞ കാറിനുള്ളില്‍നിന്ന് പരിക്കേറ്റ ജോസഫൈനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ബോബി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് 3.45ഒാടെ എം.സി റോഡില്‍ പട്ടിത്താനം ചുമടുതാങ്ങി ബസ് സ്റ്റോപ്പിനു സമീപം ആയിരുന്നു അപകടം. വയനാട്ടിൽനിന്ന് വരുകയായിരുന്നു ചെയര്‍പേഴ്സണ്‍. ബസ് സ്റ്റോപ്പിനുശേഷം പെട്ടെന്ന് വലത്തേക്ക് വെട്ടിത്തിരിഞ്ഞ കാര്‍ വലതുവശത്ത് പ്ലാപ്പള്ളില്‍ അനില്‍സദനത്തില്‍ സുനില്‍കുമാറിെൻറ വീടിെൻറ ചുറ്റുമതില്‍ ഇടിച്ചുതകര്‍ത്ത് കീഴ്മേല്‍ മറിയുകയായിരുന്നു. ഈ സമയം റോഡില്‍ മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു. ഏറ്റുമാനൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.