കോട്ടയം: കെവിൻ കൊലക്കേസിൽ എല്ലാ വശങ്ങളും അന്വേഷിച്ചു വരുകയാണെന്ന് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെ. തട്ടിക്കൊണ്ടുപോകുന്നതിനിടെ കെവിൻ രക്ഷപ്പെെട്ടന്നാണ് പ്രതികളുടെ മൊഴി. കെവിനൊപ്പമുണ്ടായിരുന്ന അനീഷിെൻറ മൊഴിയിലും ഇതാണ് പറയുന്നത്. എഫ്.െഎ.ആറിലും ഇതാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതികളുടെ മൊഴികൾ തമ്മിൽ വൈരുധ്യമില്ല. ഇവയെല്ലാം ഒത്തുപോകുന്നുണ്ട്. എന്നാൽ, യഥാർഥത്തിൽ സംഭവിച്ചത് എന്താണെന്നതിനെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റ് പ്രതികളെയും ചോദ്യംചെയ്യുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തട്ടിക്കൊണ്ടുപോകാൻ എത്തിയവർക്ക് എ.എസ്.െഎയും ഡ്രൈവറും സഹായം ചെയ്തതായി തെളിഞ്ഞിട്ടുണ്ട്. ഇവർക്കെതിരായി തെളിവുകളുമുണ്ട്. ഇവർ കൈക്കൂലി വാങ്ങിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചു വരുകയാണെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.