മറയൂർ: വെട്ടുകാട് ഭാഗത്തായി വഴിയാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ച കാട്ടാന കുഞ്ഞിെൻറ കരച്ചിലിനെത്തുടർന്ന് പിൻവാങ്ങി. കാന്തല്ലൂർ പുത്തൂർ സ്വദേശി ഗണേശൻ (32), മകൻ മണി (മൂന്ന്) എന്നിവരെയാണ് ബുധനാഴ്ച വൈകീട്ട് ഏഴോടെ മറയൂർ -കാന്തല്ലൂർ റോഡിൽ ഇരുചക്ര വാഹനത്തിൽ യാത്രചെയ്യേവ കാട്ടാന ആക്രമിക്കാൻ ശ്രമിച്ചത്. കോവിൽക്കടവിൽനിന്ന് കാന്തല്ലൂരിലേക്ക് പോകുംവഴി വെട്ടുകാട് ഭാഗത്ത് ചെടികളുടെ ഇടയിൽനിന്ന് ഇറങ്ങിവന്ന ആനയെ കണ്ട് ഗണേശൻ വാഹനം തിരിക്കാൻ ശ്രമിച്ചപ്പോൾ ഇരുചക്ര വാഹനത്തിെൻറ അടിയിൽ കാലുകൾ കുടുങ്ങി വീഴുകയായിരുന്നു. എഴുന്നേൽക്കാൻ കഴിയാതെ വീണ ഗണേഷെൻറ അടുത്തെത്തിയ കാട്ടാന കുഞ്ഞിെൻറ നിലവിളി കേട്ടാകാം പിൻവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.