ചിറ്റാർ: കട്ടച്ചിറയിൽ പുലി ഇറങ്ങി വളർത്തുനായ്ക്കളെ കടിച്ചു. കട്ടച്ചിറയിൽ ഈറനിൽക്കുന്നതിൽ പദ്മിനിയുടെ വീട്ടിലെ വളർത്തുനായെയാണ് വെള്ളിയാഴ്ച രാത്രി കടിച്ചത്. ഇതിനുശേഷം പുലർച്ച കട്ടച്ചിറ എസ്.എൻ.ഡി.പി ജങ്ഷനിൽ റോഡിൽ നിന്ന മുള്ളൻവാതുക്കൽ ലക്ഷ്മിയുടെ നായെ കടിച്ചു. ചിറ്റാർ ഫോറസ്റ്റ് പരിധിയിൽപെട്ട കട്ടച്ചിറ വനത്തിനോടു ചേർന്നുള്ള പറമ്പിലാണ് വെള്ളിയാഴ്ച രാത്രി പുലി ഇറങ്ങിയത്. ഇവിടെ പറമ്പിലെ കാവൽപുരയിൽ കെട്ടിയിട്ടിരുന്ന വളർത്തുനായുടെ കഴുത്തിെൻറ ഭാഗത്തെ മാംസം കടിച്ചുപറിച്ചാണ് പുലി കടന്നത്. വീടിെൻറ മുറ്റത്തും പറമ്പിലും പുലിയുടെ കാൽപാടുകളുണ്ട്. രാത്രി തന്നെ ഇവർ വനപാലകരെ വിവരം അറിയിച്ചു. ശനിയാഴ്ച രാവിലെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്തെത്തി. സ്ഥലത്ത് പുലിക്കൂട് സ്ഥാപിക്കണമെന്നും വനപാലകരോടു നാട്ടുകാർ ആവശ്യപ്പെട്ടു.ആറുമാസം മുമ്പ് കട്ടച്ചിറയിൽ ഈറനിൽക്കുന്നതിൽ അച്യുതെൻറ പറമ്പിലെ കാവൽപുരയിൽ കെട്ടിയിട്ടിരുന്ന നായെ പുലി കടിച്ചുകൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.