അടിമാലി: കട്ടപ്പനയിലും പരിസരത്തുമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തിയിരുന്ന യുവാവ് പിടിയിൽ. കട്ടപ്പന തെക്കെ മുറിയിൽ ജോസ് മോനാണ് (36) പിടിയിലായത്. കമ്പത്തുനിന്ന് കഞ്ചാവ് വാങ്ങി പൊതികളായി 500 രൂപ നിരക്കിലാണ് വിറ്റിരുന്നത്. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ കോളനിയിൽ കഞ്ചാവ് വിൽപനക്കിടെയാണ് എക്സൈസ് പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോസ്മോൻ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ ജി. വിജയകുമാറിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ കെ.കെ. സുരേഷ് കുമാർ, കെ.വി. സുകു, സി.ഇ.ഒമാരായ കെ.എസ്. മീരാൻ, വി.ജെ. വിനോജ്, എൻ.എൻ. സഹദേവൻ പിള്ള, രഞ്ജിത്ത് കവിദാസ്, ലിബിൻ രാജ്, ശരത് എന്നിവർ റെയ്ഡിൽ പെങ്കടുത്തു. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.