കോട്ടയം: കൊല്ലപ്പെട്ട കെവിെൻറ ഭാര്യ നീനുവിന് വജ്രമാല ഉള്ളതായി തനിക്കറിയില്ലെന്നും വജ്രമോതിരമുണ്ടായിരുന്നത് കുട്ടികൾ (കെവിനും നീനുവും) ഏറ്റുമാനൂരിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തിൽ പണയംെവച്ചതിെൻറ രേഖ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും കെവിെൻറ പിതാവ് ജോസഫ് ജേക്കബ്. ഇത് താമസിയാതെ തിരിച്ചെടുക്കും. ഒരു മാലയുണ്ടായിരുന്നത് ഇപ്പോഴും നീനുവിെൻറ കഴുത്തിൽ കിടപ്പുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബുധനാഴ്ച അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകാനെത്തിയ അമ്മ രഹ്ന, നീനുവിന് വജ്രമാലയും മോതിരവും ഉണ്ടായിരുന്നുവെന്നും അതിപ്പോൾ ഉേണ്ടായെന്ന് അറിയില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോസഫ്. നീനുവിന് മാനസികരോഗമുണ്ടെന്നും അതിനു ചികിത്സ നടത്തിയിട്ടുണ്ടെന്നുള്ള ഇവരുടെ പ്രതികരണത്തോട്, അങ്ങനെയെങ്കിൽ ചികിത്സരേഖകൾ കാണിക്കട്ടെയെന്നും ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.