പൊന്‍കുന്നം: പൊലീസിനെ വെട്ടിച്ച് കടന്ന റിമാൻഡ് പ്രതി മൂന്നര മണിക്കൂറിനുശേഷം കാഞ്ഞിരപ്പള്ളി കോടതിയില്‍ കീഴടങ്ങി. എരുമേലി കരിങ്കല്ലുംമൂഴി സ്വദേശി അരവിന്ദാണ് കോടതിയില്‍ കീഴടങ്ങിയത്. പൊന്‍കുന്നം സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ ചികിത്സക്കായി വെള്ളിയാഴ്ച രാവിലെ 10.30ഒാടെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോൾ പൊലീസിനെ വെട്ടിച്ച് സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്നാലെ ഓടിയെങ്കിലും ഫലമുണ്ടായില്ല. മൂന്നര മണിക്കൂറിനുശേഷം ഉച്ചക്ക് രേണ്ടാടെ കാഞ്ഞിരപ്പള്ളി കോടതിയില്‍ അഭിഭാഷകന്‍ മുഖേന കീഴടങ്ങുകയായിരുന്നു. അരവിന്ദിെൻറ മാതാപിതാക്കളുടെ സമ്മർദമാണ് കീഴടങ്ങാന്‍ കാരണം. അതേസമയം, അരവിന്ദിനെ കീഴടങ്ങാന്‍ സഹായിച്ച എരുമേലി കരിങ്കല്ലുംമൂഴി സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കുറ്റത്തിനാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. അഖിലിനെ പൊന്‍കുന്നം പൊലീസിന് കൈമാറി. പുതുവത്സരാഘോഷ രാത്രിയില്‍ എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നില്‍ നടുറോഡിലുണ്ടായ സംഘട്ടനത്തില്‍ രണ്ടുപേര്‍ക്ക് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് അരവിന്ദ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.