പൊലീസ് ജീപ്പ് മോഷ്ടിച്ചകേസിലെ പ്രതി 26 വർഷത്തിനുശേഷം പിടിയിൽ

കോട്ടയം: . തിരുവഞ്ചൂർ കുമ്പളപ്പറമ്പിൽ ഷൈജുവിനെയാണ് (52) കോട്ടയം ജില്ല പൊലീസ് മേധാവിയുടെ ആൻറി ഗുണ്ട സ്ക്വാഡ് പിടികൂടിയത്. 1992ൽ കഞ്ഞിക്കുഴിയിൽനിന്ന് വിജിലൻസിെൻറ ജീപ്പ് മോഷ്ടിച്ച കേസിലെ നാലു പ്രതികളിലൊരാളാണ്. മറ്റു മൂന്നുപ്രതികളും നേരേത്ത പിടിയിലാവുകയും തടവുശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. സംഭവശേഷം കടന്നുകളഞ്ഞ ഷൈജുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിവിധ സ്ഥലങ്ങളിൽ വ്യാജേപരിലും വിലാസത്തിലും താമസിച്ചുവരുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. കണ്ണൂരിലുള്ളതായി കഴിഞ്ഞദിവസം ജില്ല െപാലീസ് മേധാവിക്ക് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് ഡിവൈ.എസ്.പി സഖറിയ മാത്യു, കോട്ടയം ഈസ്റ്റ് സി.ഐ സാജു വർഗീസ്, എസ്.ഐ ടി.ജെ. റെനീഷ്, ജൂനിയർ എസ്.ഐ ദീപു, ഷാഡോ പൊലീസ് അംഗങ്ങളായ എ.എസ്.ഐമാരായ ഐ. സജികുമാർ, ഷിബുക്കുട്ടൻ, അജിത് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.