തമിഴ്നാട് പൊലീെസന്ന് അവകാശപ്പെടുന്ന രണ്ടുപേർ ദേവികുളം പൊലീസ് കസ്റ്റഡിയിൽ

മൂന്നാർ: പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളെ അറസ്റ്റ് ചെയ്യാൻ തമിഴ്നാട് പൊലീെസന്ന് അവകാശപ്പെട്ട് എത്തിയ രണ്ടുപേരെ നാട്ടുകാർ വളഞ്ഞുവെച്ച് ദേവികുളം പൊലീസിന് കൈമാറി. ശിവകുമാർ, അളക് എന്നിവരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഭർത്താവ് തമിഴ് സെൽവത്തെ മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റ് ജീവനക്കാരൻ ജയപ്രകാശ് തട്ടിക്കൊണ്ടുപോയതായി ഭാര്യ തമിഴ്നാട് പൊലീസിൽ പരാതി നൽകിയിരുന്നതായി പറയപ്പെടുന്നു. ഇതിെൻറ അന്വേഷണത്തിെനന്നുപറഞ്ഞാണ് പിടിയിലായവർ എത്തിയത്. എന്നാൽ, കാണാതായെന്ന് പറയപ്പെടുന്നയാളും ഇവരോടൊപ്പം ഉണ്ടായിരുന്നതാണ് സംശയത്തിനിടയാക്കിയത്. ഇയാളെയും ദേവികുളം പൊലീസിനെ ഏൽപിച്ചു. പൊലീെസന്ന് അവകാശപ്പെട്ട് എത്തിയവരുടെ പക്കൽ തിരിച്ചറിയൽ രേഖ ഉണ്ടായിരുന്നില്ലേത്ര. ജയപ്രകാശിനെതിരെ ഉണ്ടെന്നുപറയുന്ന പരാതിയും കാണിക്കാൻ തയാറായില്ല. ഇതാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. സംഭവം സംബന്ധിച്ച് അന്വേഷിച്ചുവരുകയാണെന്ന് ദേവികുളം പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.