കോട്ടയം: പ്രളയക്കെടുതിയിൽ ലക്ഷങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ എണ്ണക്കമ്പനികൾ ഇന്ധനവില കുത്തനെ കൂട്ടുന്നതിനെതിരെ സംസ്ഥാനം കേന്ദ്രത്തെ സമീപിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. കേരളത്തിൽ പ്രകൃതി ദുരന്തം ആരംഭിച്ച ആഗസ്റ്റ് 16നാണ് ഇന്ധനവില ആദ്യം കൂട്ടിയത്. 15ന് തിരുവനന്തപുരത്തെ പെട്രോൾ വില 80.39ഉം ഡീസലിന് 73.65 രൂപയുമായിരുന്നു. പിറ്റേന്ന് മുതൽ അഞ്ച് പൈസ വീതം കൂട്ടി. ജൂലൈയിലും ആഗസ്റ്റിലുമായി പെട്രോളിന് ലിറ്ററിന് 2.79 രൂപയും ഡീസലിന് 2.57 രൂപയും വർധിച്ചു. കേരളത്തിലെ ദുരിത സാഹചര്യം കണക്കിലെടുക്കാതെ എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ഇൗസാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഈടാക്കുന്ന നികുതി കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.