ന്യൂഡൽഹി: കഠ്വയിൽ കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ നിയമപോരാട്ടത്തിലേക്ക് കൊണ്ടുവന്ന ബക്കർവാൾ സമുദായത്തിലെ അഭിഭാഷകൻ താലിബ് ഹുസൈന് പൊലീസ് പീഡനത്തിൽനിന്ന് സംരക്ഷണം നൽകണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. താലിബിനെ പൊലീസ് കള്ളക്കേസിൽ കുടുക്കി മർദിച്ചുവെന്ന പരാതിയിൽ സുപ്രീംകോടതി ജമ്മു-കശ്‌മീർ സർക്കാറിനോട് വിശദീകരണം തേടി. ഈമാസം 21നകം സർക്കാർ വിശദീകരണം നൽകണം. താലിബ് ഹുസൈെൻറ കുടുംബാംഗങ്ങൾ നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് നടപടി. നിയമവിധേയമായ കസ്റ്റഡിയിൽ കഴിയുന്ന ഒരാളുടെ കാര്യത്തിൽ ഹേബിയസ് കോർപ്പസ് ഹരജി ഉചിതമെല്ലന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ െബഞ്ച് അഭിപ്രായെപ്പട്ടു. എന്നാൽ, ഒരാൾ പൊലീസ് കസ്റ്റഡിയിൽ ക്രൂര പീഡനത്തിന് ഇരയാകുന്നതോടെ ആ കസ്റ്റഡി നിയമവിരുദ്ധമായെന്ന് താലിബിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് വാദിച്ചു. കേസ് ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.